Category: Prayers in English

വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു…

വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു… വഴിയായവന് വഴിയൊരുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷത്തില്‍ സ്നാപക യോഹന്നാന്‍ നമ്മെ സമീപിക്കുന്നു. അവന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ്. സ്നാപക യോഹന്നാന്‍ പ്രധാനമായി പറയുന്ന മൂന്നു കാര്യങ്ങള്‍ നമുക്ക് നോക്കാം… “താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും”… 1. താഴ്വരകളും കുന്നും മലയും- അസമത്വം ഇല്ലാതെയാകണം.. എവിടെ അസമത്വം ഉണ്ടോ അവിടെ കര്‍ത്താവിനു ജനിക്കുവാനോ വസിക്കുവാനോ സാധിക്കുകയില്ല… 2. വളഞ്ഞവഴികള്‍ – കപടതയുടെയും കുറുക്കുബുദ്ധിയുടെയും മേഖലകളില്‍ ജനിക്കുവാനും വസിക്കുവാനും കര്‍ത്താവിനു സാധിക്കുകയില്ല. 3. പരുപരുത്തവ – അസൂയയുടെയും അഹങ്കാരത്തിന്റെയും ശത്രുതയുടെയും പകയുടെയും മറ്റും പരുപരുത്ത കഠിനമേഖലകളിലും ക്രിസ്തുവിനു ജനിക്കുവാന്‍ സാധ്യമല്ല. വേണ്ടത് അനുതാപമാണ്. അനുതാപമുള്ളിടത്താണ് യേശു ജനിക്കുക, വസിക്കുക. സക്കെവൂസിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ട യേശു, ശിഷ്യന്മാരോട് അവര്‍ സ്വന്തമായി കണ്ടതൊക്കെ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട യേശു ഇന്ന് നമ്മോടും നാം മുകളില്‍ കണ്ട മേഖലകളില്‍ നിന്ന് താഴെ ഇറങ്ങുവാനും, നാം സ്വന്തമായി ഹൃദയത്തില്‍...

ഈ പ്രഭാതത്തില്‍….

ഈ പ്രഭാതത്തില്‍…. പ്രഭാതം മുതല്‍ പ്രദോഷം വരെ കര്‍ത്താവേ അങ്ങേക്ക് മഹത്വമുണ്ടാകട്ടെ. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ, അങ്ങ് തന്ന സ്നേഹത്തി നന്ദി . അങ്ങയുടെ ദാനങ്ങള്‍ക്ക് നന്ദി.. അങ്ങ് തന്ന സുഖങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നന്ദി. അങ്ങ് തന്ന സൌഹൃദങ്ങള്‍ക്ക് നന്ദി. അങ്ങ് തന്ന തൊഴിലിനും നന്ദി. എന്റെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ ജീവിത പങ്കാളി മക്കള്‍ എന്നിവരെയോര്‍ത്തു നന്ദി. കര്‍ത്താവേ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നന്ദി പറഞ്ഞു തീര്‍ക്കുവാന്‍ ഈ ജീവിതം തന്നെ തികയുകയില്ല. എന്റെ ദൈവമേ, ബലഹീനനായ ഞാന്‍ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വരുത്തുന്ന പാപങ്ങളെയോര്‍ത്തു നിറഞ്ഞ മനസോടെ മാപ്പ് ചോദിക്കുന്നു. ഈശോയുടെ തിരു രക്തത്താല്‍ കഴുകണേ. അങ്ങയുടെ പരിശുദ്ധാതമാവിനാല്‍ എന്നെയും ശക്തിപ്പെടുത്തണെ. കര്‍ത്താവേ ആര്‍ക്കെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടിരിക്കുന്നോ അവരെയും അവരുടെ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. ആശീര്‍വദിക്കണേ അനുഗ്രഹിക്കണേ. അങ്ങയുടെ സന്നിധിയില്‍ പ്രീതി കണ്ടെത്തിയ പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം...